പോളിങ് 70 ശതമാനം പിന്നിട്ടു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് തുടരുന്നു. ഇതുവരെ എഴുപത് ശതമാനത്തിലേറെ പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഉച്ചക്ക് ശേഷവും ഒരോ ബൂത്തിലും വോട്ടർമാരുടെ നീണ്ട ക്യൂവാണുള്ളത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഉച്ചക്ക് ശേഷം മധ്യകേരളത്തിലുണ്ടായ മഴ പോളിംഗ് മന്ദഗതിയിലാക്കി.
ഉച്ചക്ക് ശേഷം 71.05 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ 77.35 ആയിരുന്നു സംസ്ഥാനത്തെ പോളിംഗ്. നിലവിലെ സാഹചര്യത്തിൽ പോളിംഗ് തുടർന്നാൽ ഇത് മറികടന്നേക്കും.
പല വോട്ടിംഗ് കേന്ദ്രങ്ങളിലും ഉച്ചക്ക് ശേഷവും നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. പോളിംഗ് തീരാൻ ഏതാനും മണിക്കൂറുകള്‍ കൂടിയാണ് ബാക്കിയുള്ളത്.
തൃശ്ശൂര്‍, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് കൂടിയ പോളിംഗ് രേഖപ്പെടുത്തിയത്.