തെരഞ്ഞെടുപ്പ് 8 ഘട്ടമായി നടത്താനുള്ള തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ മമത

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ എട്ട് ഘട്ടങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുളള തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിന് പിന്നില്‍ ബി.ജെ.പിയുടെ ഗൂഢാലോചനയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിലെ തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചത് പ്രധാനമന്ത്രി മോദിയുടേയും അമിത് ഷായുടേയും നിര്‍ദ്ദേശാനുസരണമാണോയെന്നും മമത ചോദിച്ചു.

സീറ്റുകളുടെ എണ്ണം ബംഗാളിലേതിന് ഏകദേശം തുല്യമായ തമിഴിനാട്ടില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. അസമില്‍ മൂന്ന് ഘട്ടമാണ്. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി പശ്ചിമബംഗാളില്‍ വന്ന് പ്രചരണം നടത്താന്‍ മോദിയ്ക്കും അമിത്ഷായ്ക്കും സൗകര്യം ഒരുക്കാനാണോ ഇതെന്നും മമത ചോദിച്ചു. എട്ട് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തിയാലും തങ്ങള്‍ തന്നെ വിജയിക്കും. എല്ലാ ഗൂഢാലോചനകളേയും പരാജയപ്പെടുത്തും. അപമാനിക്കാനുള്ള നീക്കത്തിന് ബംഗാളിലെ ജനങ്ങള്‍ മറുപടി നല്‍കും.

രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ചാണ് ബി.ജെ.പി ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും മമത ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *