ലാവ്ലിന്‍ കേസില്‍ സി.ബി.ഐ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് വീണ്ടും നീട്ടി

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കാന്‍ സി.ബി.െഎ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നത്  സുപ്രീംകോടതി വീണ്ടും നീട്ടി. വ്യാഴാഴ്ച ഒടുവിലത്തെ കേസായി ലാവ്ലിനുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും കേള്‍ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അവ ചൊവ്വാഴ്ച കേള്‍ക്കുമെന്ന് വ്യക്തമാക്കി.

വൈകീട്ട് നാല് മണിയായിട്ടും 35ാമത്തെ കേസായ ലാവ്ലിന്‍ ഹരജികള്‍ പരിഗണിക്കാന്‍ കഴിയാത്തിതിെന തുടര്‍ന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടത് പ്രകാരം കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

ലാവ്ലിന്‍ അവസാനം കേള്‍ക്കാം എന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇന്ന് കേള്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ചൊവ്വാഴ്ച കേള്‍ക്കണമെന്നും മേത്ത ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സി.ബി.ഐ പുതുതായി ഫയല്‍ ചെയ്യുമെന്ന് പറഞ്ഞ രേഖകള്‍ കിട്ടിയിട്ടില്ലെന്ന് അഡ്വ. ബസന്ത് ബോധിപ്പിച്ചപ്പോള്‍ കിട്ടുമെന്ന് ഉറപ്പ് വരുത്താമെന്ന് തുഷാര്‍ മേത്ത മറുപടി നല്‍കി.

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍, കെ.മോഹന്‍ ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ ഹൈകോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സി.ബി.ഐ അപ്പീല്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *