പൊലീസ് നിയമ ഭേദഗതി ഗവർണർ അംഗീകരിച്ചു

തിരുവനന്തപുരം: സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പൊലീസ് നിയമ ഭേദഗതി ഗവർണർ അംഗീകരിച്ചു. നിലവിലുള്ള പൊലീസ് നിയമത്തിൽ 118 എ വകുപ്പാണ് കൂട്ടിച്ചേർത്തത്. ഇതോടെ സൈബർ ആക്രമണക്കേസുകളിൽ ശക്തമായ നടപടിക്ക് പൊലീസിന് അധികാരം ലഭിക്കും.

2000-ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിനു എതിരാണ് എന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ടായി. അതു മറികടക്കാനാണ് മന്ത്രിസഭയോഗം നിയമഭേദഗതി കൊണ്ട് വന്നത്. 118 A വകുപ്പാണ് കൂട്ടിച്ചേർത്തത്. അപകീർത്തിപ്പെടുത്തലിന് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.

ഭേദഗതി മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു. എന്നാൽ മാധ്യമങ്ങളെ ഒരു തരത്തിലും ഭേദഗതി ബാധിക്കില്ലെന്നാണ് സർക്കാരിന്‍റെ വിശദീകരണം. നിയമ ഭേദഗതി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഗവർണറെ കണ്ടിരുന്നു. പ്രതിപക്ഷവും സി.പി.ഐയും എതിർപ്പറിയിച്ചിരിന്നു. ഇതെല്ലാം മറികടന്നുള്ള ഗവർണറുടെ തീരുമാനം സർക്കാറിന് വലിയ ആശ്വാസമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may missed