കാര്‍ഷിക മേഖലയ്ക്ക് മുന്‍‌തൂക്കം; മത്സ്യബന്ധന മേഖലയ്ക്ക് 20,000 കോടി

ന്യൂഡല്‍ഹി: ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ കൃഷിക്കും അനുബന്ധ മേഖലയ്ക്കും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് പദ്ധതിയെന്ന്‌ 11 പദ്ധതികളാണ് ഇന്ന് പ്രഖ്യാപിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞു. പിഎം കിസാന്‍ ഫണ്ട് വഴി 18,700 കോടി കൈമാറി, പിഎം ഫസല്‍ഭീമ യോജന വഴി 6,400 കോടി രൂപ നല്‍കി. താങ്ങുവില സംഭരണത്തിന് 74,300 കോടി രൂപ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കാര്‍ഷികമേഖലക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കും. വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ് ഈ തുക. ഭക്ഷ്യമേഖലയിലെ നാമമാത്ര സംരംഭങ്ങള്‍ക്ക് 10,000 കോടിയും അനുവദിക്കും. കാര്‍ഷിക മേഖലക്കായി ഒരുലക്ഷം കോടി വകയിരുത്തുന്നത് ആഗോള തലത്തില്‍ പ്രവര്‍ത്തിക്കാന്‍ തയാറെടുക്കുന്ന സ്വകാര്യ കമ്ബനികള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഉത്തേജനമാകും.

മത്സ്യബന്ധന മേഖലയ്ക്ക് 20,000 കോടിപ്രഖ്യാപിച്ചു. മത്സ്യ മേഖലയില്‍ 1 ലക്ഷം കോടിയുടെ കയറ്റുമതിയാണ് ലക്ഷ്യം വെയ്ക്കുന്നത്.മത്സ്യോത്പാദനം 70 ലക്ഷം ടണ്‍ ആയി ഉയരുമെന്നാണ് കണക്കാക്കുന്നത് . ഇതിലൂടെ 55 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *